Sunday, October 25, 2009

പുറത്തു മഴ ചീറ്റിയും
അലമുറയിട്ടും കരഞ്ഞു കൊണ്ടിരുന്നു.
ചാറ്റല്‍ ഏറ്റു കട്ടിലില്‍ കിടക്കവേ
ഞാന്‍ മഴയോട് ചോദിച്ചു.

നീ എന്തിന് ഇങ്ങനെ പൊട്ടികരയുന്നു?
ചിലതു പെയ്തുതന്നെ തീരണം,
അതിനാല്‍ ശാന്തമായ്‌ കരഞ്ഞുകൊള്‍ക...

നിന്‍റെ മഴത്തുള്ളികളുടെ താളവും
സംഗീതവും നിനക്കു കുളിര്‍മ നല്‍കട്ടെ...
അവ നിനക്ക് ശാന്തി പകരട്ടെ...

ഇങ്ങനെ അലറികരഞ്ഞാല്‍
നീയും ഞാനും, നിന്നെ
കണ്ടും കേട്ടും കൊണ്ടിരിക്കുന്നവര്‍
ഒക്കെയും നിരാശരാകും!